ചാറ്റിംഗ് ചെയ്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത പടം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഓണ്‍ലൈനായി ഭീഷണിപ്പെടുത്തി അജ്ഞാതന്‍; പരാതിയുടെ അടിസ്ഥാനത്തില്‍ പിടികൂടിയ പ്രതിയെ കണ്ട് പൊലീസും പരാതികാരിയും ഞെട്ടി

by

ലഖ്‌നൗ: (www.kvartha.com 29.05.2020) ചാറ്റിംഗ് ചെയ്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത പടം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഓണ്‍ലൈനായി ഭീഷണിപ്പെടുത്തിയ അജ്ഞാതനെ പിടികൂടിയപ്പോള്‍ പതിയെ കണ്ട് പൊലീസും പരാതികാരിയും ഞെട്ടി. 21 വയസുള്ള പെണ്‍കുട്ടിക്ക് അപമര്യാദയായി സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തിയത് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയെ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കഴിഞ്ഞ മെയ് 22ന് എടുത്ത ഒരു കേസ് സംബന്ധിച്ചാണ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

https://1.bp.blogspot.com/-MaVj0novUfw/XtDkaVcJcoI/AAAAAAAAP9s/rq2z7aqydvMpI5KL7ebnXUqQ2YRyumbqQCLcBGAsYHQ/s1600/student.jpg

ടെലഗ്രാമിലെ ഒരു ഗ്രൂപ്പില്‍ സജീവ അംഗങ്ങളായിരുന്നു പെണ്‍കുട്ടിയും, പ്രതിയായ വിദ്യാര്‍ത്ഥി ഉപയോഗിച്ച നമ്പറും. പിന്നീട് യുവതിക്ക് വിദ്യാര്‍ത്ഥി ഉപയോഗിച്ച നമ്പറില്‍ നിന്നും പഠനത്തെക്കുറിച്ച് നിരന്തരം സന്ദേശം ലഭിച്ചു. സമപ്രായക്കാരനാണെന്ന് കരുതിയ യുവതി അതിന് മറുപടി നല്‍കി. പിന്നീട് മെല്ലെ ചാറ്റിംഗിന്റെ സ്വഭാവം മാറിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതി പറയുന്നു. യുവതിയുടെ ഫേസ്ബുക്കില്‍ നിന്നും മറ്റും പടമെടുത്ത് മോര്‍ഫ് ചെയ്ത രീതിയില്‍ യുവതിക്ക് ഈ നമ്പറില്‍ നിന്നും സന്ദേശം ലഭിക്കാന്‍ തുടങ്ങി.

താനുമായി മോശം രീതിയില്‍ ചാറ്റിംഗ് നടത്തണം. അല്ലെങ്കില്‍ പണം തരണം തുടങ്ങിയ വിരട്ടലുകളായിരുന്നു പിന്നീട്. ഇതിന് തയ്യാറായില്ലെങ്കില്‍ മോര്‍ഫ് ചെയ്ത പടം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണി അസഹ്യമായതോടെ യുവതി സംഭവം മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു.

തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി യുവതി പൊലീസില്‍ പരാതി നല്‍കി. ആണ്‍കുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്‌ക്രീന്‍ ഷോട്ടുകള്‍ പരാതിക്കൊപ്പം യുവതി ഹാജരാക്കി. കവിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി മെയ് 17 ഓടെ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഉപയോഗിക്കുന്ന ആറാം ക്ലാസുകാരനെ പൊലീസ് കണ്ടെത്തിയത്.

എന്നാല്‍ പൊലീസ് കണ്ടെത്തിയ 12 വയസുകാരന്‍ സംഭവം നിഷേധിച്ചു. ആരോ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും മെസേജുകളെപ്പറ്റി അറിയില്ലെന്നുമാണ് ആറാം ക്ലാസുകാരന്‍ പറയുന്നത്. ആരോപണം കുട്ടിയുടെ മാതാപിതാക്കള്‍ തള്ളിക്കളഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 12 വയസുകാരന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയും, ഐപി അഡ്രസ് അധിഷ്ഠിത അന്വേഷണവും പുരോഗമിക്കുന്നതായി പൊലീസ് പറയുന്നു.

വിവരങ്ങള്‍ മറച്ചുവച്ച് കുറ്റകൃത്യ മനോഭവത്തോടെ പെരുമാറല്‍, വധഭീഷണി എന്നിവ അടങ്ങുന്ന ഐപിസി 507, ഐപിസി 386 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ എന്ന് കവിനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അസ്ലാം പറഞ്ഞു.

Keywords: News, National, India, Uttar Pradesh, Student, Girl, Harassment, Police, Case, Accused, Social Network, Facebook, Threat, Ghaziabad Class vi Boy Harasses Woman