വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി, ദൃശ്യങ്ങള്‍ പുറത്ത്

https://www.mathrubhumi.com/polopoly_fs/1.1904036.1537892894!/image/image.jpg_gen/derivatives/landscape_894_577/image.jpg
Representational Image. 

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കണ്ണോട്ട് പുത്തൂറ്റ് വീട്ടില്‍ ജോണ്‍ (71) ആണ് മരിച്ചത്. അജ്ഞാതനായ ആളാണ് കൊല നടത്തിയത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഇന്നലെ രാത്രി 11.30 ഓടെ ഹോസ്റ്റല്‍ വളപ്പില്‍ കള്ളന്‍ കയറിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സെക്യൂരിറ്റ് ജീവനക്കാരനെ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്തുള്ള ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ദീര്‍ഘനാളായി ഈ വനിതാ ഹോസ്റ്റലില്‍ ജോലി ചെയ്ത് വരുകയായിരുന്നു. 

പാന്റും ഷര്‍ട്ടും ഇട്ട ഒരാള്‍ ഹോസ്റ്റല്‍ വളപ്പിലേക്ക് വരുകയും സെക്യൂരിറ്റി ജീവനക്കാരനായ ജോണുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജോണിന്റെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് അജ്ഞാതന്‍ പിടിച്ചുവാങ്ങുകയും മൂന്ന് തവണ തലക്കടിക്കുകയുമായിരുന്നു. 

വാളയാര്‍ പോലീസ്, ഡോഗ് സ്‌ക്വാഡ്‌ പോലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

content Highlights: Palakkad Kanjikode women's hostel Security guard killed