http://www.metrovaartha.com/image/image.php?src=/uploads/news/2905201590722080127125052.jpg&w=710&h=400

കൊവിഡ് മറയാക്കി ബിജെപി സർക്കാർ

# പ്രൊഫ. കെ.വി. തോമസ് മുൻ കേന്ദ്രമന്ത്രി

കേരളം പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ കൊവിഡ് വ്യാപനത്തെ ഫലപ്രദമായി നേരിട്ടെങ്കിൽ, അതിനു കാരണം ആ സംസ്ഥാനങ്ങളുടെ മുന്നൊരുക്കവും പൊതുജനാരോഗ്യ രംഗത്തുള്ള കരുതലുമാണ്.

രാജ്യത്തിന്‍റെ എഴുപത്തിനാലു വർഷത്തെ ചരിത്രത്തിൽ ഏറ്റവും വേദനാജനകവും ദു:ഖകരവുമായതാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം. സ്വന്തം സംസ്ഥാനത്തു നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് ഉപജീവനാർഥം വർഷങ്ങൾക്കു മുൻപ് കടന്നു വന്നവരാണിവർ. ഇവരുടെ ചോരയും വിയർപ്പും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്‍റെയും വികസനത്തിന് പ്രയോജനപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ അവരെ അതിഥികൾ എന്നു വിളിക്കുന്നത്. മത്സ്യബന്ധനം, കൃഷി, മരവ്യവസായം, നിർമാണ പ്രവർത്തനങ്ങൾ, ഹോട്ടലുകൾ തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ ഉത്തരേന്ത്യയിൽ നിന്നുവന്ന തൊഴിലാളികളുടെ കഠിനവും ആത്മാർഥവുമായ പ്രയത്നം പ്രയോജനപ്പെട്ടിട്ടുണ്ട്.

മുംബൈയിലും ഡൽഹിയിലുമൊക്കെ ഈ കുടിയേറ്റ തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ദിവസക്കൂലിക്കാരായ ഇവരിൽ ഭൂരിഭാഗവും കുടുംബസമേതമാണ് അവിടെ ജീവിക്കുന്നത്. മാർച്ച് 22ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവും തുടർന്നുവന്ന ലോക്ഡൗണും മൂലം ഇന്ത്യയാകമാനം അടച്ചിടുന്ന അവസ്ഥ സംജാതമായി. പല സംസ്ഥാനങ്ങളിലും അതു തുടരുകയാണ്. ഈ അടച്ചിടൽ മൂലം ഭക്ഷണവും താമസ സൗകര്യങ്ങളും ലഭിക്കാതെ ആയിരങ്ങളാണ് ജന്മനാട്ടിലേക്ക് കാൽനടയായി നീങ്ങിയത്. ആ പശ്ചാത്തലത്തിലാണ് ഡൽഹി ഉൾപ്പെടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുഞ്ഞുങ്ങളെ തലയിലേറ്റി അമ്മമാരും കൈയിൽ അവശേഷിക്കുന്നതൊക്കെ ഭാണ്ഡക്കെട്ടിലാക്കി കുടുംബനാഥന്മാരും മൈലുകളോളം നടന്നു തുടങ്ങിയത്.

കൊവിഡ് രോഗത്തിന്‍റെ വ്യാപനത്തിന് ഈ അനിയന്ത്രിതമായ പ്രയാണവും കാരണമായി. ഈ മഹാദുരന്തത്തിന്‍റെ ഉത്തരവാദി ആരാണ്?
കൊവിഡ് രോഗ നിയന്ത്രണത്തിനു വേണ്ടി ആരംഭിച്ച അച്ചടക്കവും മാധ്യമങ്ങളുടെ നിശബ്ദതയും മൂലം ഈ ദുരന്തത്തിന്‍റെ കാര്യകാരണങ്ങളെ പുറത്തു കൊണ്ടുവരാൻ കഴിയാതെ വന്നിട്ടുണ്ട്. ഇതിന്‍റെ ഒന്നാമത്തെ പ്രതി നരേന്ദ്ര മോദിയും ബിജെപി  സർക്കാരുമാണ്. 2019 നവംബറിൽ ചൈനയിലെ വുഹാനിൽ കൊറോണ രോഗം ആരംഭിക്കുകയും സാവധാനത്തിൽ ഇറ്റലിയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തപ്പോൾ ഇവിടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു. മാർച്ച് മാസത്തോടു കൂടി മാത്രമാണ് രോഗ പ്രതിരോധ നടപടികൾക്ക് തുടക്കമായത്. 

ഏകദേശം നാലു മാസക്കാലം ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി യാതൊരു മുന്നൊരുക്ക നടപടികളും കേന്ദ്രസർക്കാർ കൈകൊണ്ടില്ല. സംസ്ഥാനങ്ങൾക്ക് വേണ്ടത്ര മുന്നറിയിപ്പോ, ആവശ്യമായ സഹായമോ നൽകിയില്ല. മാർച്ച് 24 ന് രാജ്യം മുഴുവൻ അടച്ചു പൂട്ടിയപ്പോൾ പതിനായിരക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തെക്കുറിച്ച് സർക്കാർ ആലോചിച്ചു പോലുമില്ല. ദിവസ വരുമാനക്കാരായ പാവപ്പെട്ട തൊഴിലാളികളെയും സർക്കാർ ഗൗനിച്ചില്ല. കൊവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രാവശ്യം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും നിത്യവൃത്തിക്ക് വകയില്ലാത്ത, അന്തിയുറങ്ങാൻ സ്ഥലമില്ലാത്ത ലക്ഷക്കണക്കിന് ആളുകളെ മറന്നുപോയി.

ലോകത്തിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പോലെയുള്ള പ്രദേശങ്ങളുടെ അപകടാവസ്ഥപോലും പരിഗണിച്ചില്ല.
കേരളം പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ കൊവിഡ് വ്യാപനത്തെ ഫലപ്രദമായി നേരിട്ടെങ്കിൽ, അതിനു കാരണം ആ സംസ്ഥാനങ്ങളുടെ മുന്നൊരുക്കവും പൊതുജനാരോഗ്യ രംഗത്തുള്ള കരുതലുമാണ്. ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട കേരള മോഡൽ സുസ്ഥിര ആരോഗ്യ പരിപാടികൾ ശ്രദ്ധേയമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി കേരളത്തിന് ഭരണനേതൃത്വം കൊടുത്ത രാഷ്ട്രീയ സംവിധാനങ്ങൾ, ആരോഗ്യ മേഖലയിലെ പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം എന്നിവയാണ് കേരളത്തിന്‍റെ പ്രതിരോധത്തിന് ശേഷി പകർന്നത്.
കൊറോണയെ നേരിടുന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നു. സംസ്ഥാന സർക്കാരിന്‍റെ നടപടികളോട് വ്യത്യസ്തമായ അഭിപ്രായമുള്ള പ്രതിപക്ഷം പോലും എല്ലാ രംഗത്തും സഹായഹസ്തങ്ങളും ശ്രദ്ധയും നൽകി. തന്മൂലം കരുതലിലെ പാകപിഴകൾ ഒഴിവാക്കാനായി. ഇനിയെന്ത് എന്നുള്ളതാണ് നാം അഭിമുഖീകരിക്കുന്ന ചോദ്യം. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കെജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ഈ തുക എങ്ങനെയാണ് ജനങ്ങളിലെത്തുക എന്നതാണ് പ്രശ്നം. സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയിൽ സംസ്ഥാനങ്ങളുടെ സഹായവും സഹകരണവും ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. ഈ സാമ്പത്തിക സഹായ പാക്കെജിന് രൂപം നൽകുമ്പോൾ സംസ്ഥാനങ്ങളുമായി ഫലപ്രദമായ ആശയ വിനിമയം നടന്നിട്ടില്ല. 

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ കാലഘട്ടം മുതൽ രാജ്യത്തിന്‍റെ സമ്പദ്ഘടന പൊതുമേഖല- സഹകരണ- സ്വകാര്യ മേഖല എന്ന ത്രിതല സമ്മിശ്ര ഘടനയിൽ അധിഷ്ഠിതമായാണ് മുന്നോട്ടു പോയിരുന്നത്. 1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ 40 കോടിയോളം വരുന്ന ജനങ്ങൾക്ക് 30 ദിവസം നൽകാനുള്ള ഭക്ഷ്യധാന്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. അമെരിക്കയിൽ നിന്ന് ഗോതമ്പും, ബർമയിൽ നിന്ന് അരിയും ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. ഒരു മൊട്ടുസൂചി പോലും ഈ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല.  ഇന്ന് എഴുപത്തിനാലു വർഷങ്ങൾക്കിപ്പുറം കൊറോണ ഉൾപ്പെടെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിൽ ഭാരതം ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിൽ അത് ആരുടെ നേട്ടം?

തുടരും....