കുപ്പി കൊണ്ടിട്ടത് പൊലീസ്, തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കി വിരലടയാളം പതിപ്പിച്ചു; ഗുരുതര ആരോപണവുമായി ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്

by

കൊല്ലം: (www.kvartha.com 27.05.2020) കേരളജനതയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പൊലീസിനെതിെര ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്. പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ ഗുരുതര ആരോപണം.

https://1.bp.blogspot.com/-R4PaJ1ddod8/Xs48iGUK2vI/AAAAAAAAP6U/EJkuRtN1UI4rs9Zf_xM8NPQ5zIfEM_V5ACLcBGAsYHQ/s1600/sooraj.jpg

ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പൊലീസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പൊലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

ഇത് തന്നെയാണ് രണ്ടാം പ്രതി സുരേഷും ആവര്‍ത്തിച്ചത്. പൊലീസ് കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

പ്രതികളുടെ പെട്ടെന്നുള്ള ആരോപണം മറ്റു ഉപദേശത്തിന്റെ ഭാഗമാണോ എന്നും സംശയിക്കുന്നു. പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നാണ് സംശയം. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കില്‍ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Keywords: News, Kerala, Kollam, Crime, Police, Accused, Death, Murder, Family, Uthra Snake Bite Murder Case; Accused Sooraj Allegations Against Police