ജൂണ്‍ ഒന്നു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം; പ്രധാനമന്ത്രിയോട് യെദ്യൂരപ്പ

https://www.mathrubhumi.com/polopoly_fs/1.4072711.1566871006!/image/image.jpg_gen/derivatives/landscape_894_577/image.jpg

ബെംഗളൂരു: ജൂണ്‍ ഒന്നു മുതല്‍ കര്‍ണാടകയില്‍ ആരാധനായലയങ്ങള്‍ തുറക്കാന്‍ സാധിക്കുമെന്നും അതിനുള്ള നടപടികളിലാണെന്നും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. ക്ഷേത്രങ്ങള്‍, മുസ്ലിം-കൃസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ ആരാധാനലയങ്ങള്‍ കര്‍ണാടകയില്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

'തുറക്കുന്നതിന് മുമ്പ് അനുമതി ലഭിക്കേണ്ടതുണ്ട്. അതുക്കൊണ്ട് നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കില്‍ ജൂണ്‍ ഒന്നിനകം ആരാധാനാലയങ്ങള്‍ തുറക്കാന്‍ സാധിക്കും.' യെദ്യൂരപ്പ പറഞ്ഞു.

കൊറോണവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് അവസാനം മുതല്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ചെങ്കിലും ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

Content Highlights: Karnataka Asks PM Modi To Allow Reopening Of Religious Places From June 1