http://www.metrovaartha.com/image/image.php?src=/uploads/news/27052015905628571729295350.jpg&w=710&h=400

പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ അവശനിലയിലായത് കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കാസർഗോഡ്: കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. സുബ്ബയ്യക്കട്ട മജിലാറിലെ നാരായണന്‍ (50), സഹോദരന്‍ ശങ്കരന്‍ (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഇവരുടെ പറമ്പിലെ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്വാസം മുട്ടിമരിച്ചത്.

ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ അവശനിലയിലായത് കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി.

ഇരുവരേയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളാണ്. രണ്ടു പേരും കൂലിപ്പണിക്കാരായിരുന്നു. കലാവതിയാണ് നാരായണന്‍റെ ഭാര്യ. ശങ്കരന്‍റെ ഭാര്യ: ഭാരതി. രണ്ടു പേര്‍ക്കും മക്കളില്ല. മാധവന്‍ സഹോദരനാണ്.