http://www.metrovaartha.com/image/image.php?src=/uploads/news/2705201590549446668885382.jpg&w=710&h=400

ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ; ഡൽഹിയിൽ താപനില 47.6 ഡിഗ്രി സെൽഷ്യസ്

ഡൽഹിയിലെ പലം മേഖലയിൽ 47.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 2002 ന് ശേഷം മേയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്.

ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിലെ പലം മേഖലയിൽ 47.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 2002 ന് ശേഷം മേയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്.

ഇവിടെ 50 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ചുരു ഐഎംഡി രവീന്ദ്ര സിഹാഗ് അറിയിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, സംസ്ഥാനങ്ങളിൽ റെഡ് അലെർട്ടും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച താപനില ഇതേ രീതിയിൽ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.