അഞ്ചല്‍ ​മോഡല്‍ കൊലപാതകം നേരത്തെയും; വൃദ്ധദമ്പതികളുടെ മരണവും പാമ്പിനെക്കൊണ്ട് കടിപ്പിച്ചുള്ള അരുംകൊല

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398355/Untitled-2.jpg

നാഗ്പൂര്‍: കൊല്ലത്ത് സൂരജ് എന്ന യുവാവ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തിന് സമാനമായ കൊലപാതകം നാഗ്പൂരിലും. പത്ത് വര്‍ഷം മുമ്പാണ് നാഗ്പൂരില്‍ സമാനമായ സംഭവം നടന്നത്. ഗണപത് റാവു (84), രണ്ടാം ഭാര്യ സരിതാഭായ് (78) എന്നിവരെ മകന്‍ നിര്‍ഭയ് പാമ്പ് പിടുത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്നു എന്നായിരുന്നു കേസ്.

ഗണ്പത റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ നിര്‍ഭയ് സിംഗ് ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നായിരുന്നു പോലീസിന്‍െ്‌റ കണ്ടെത്തല്‍. ഇയാള്‍ക്ക് പാമ്പിനെ എത്തിച്ചുകൊടുത്ത ആളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി പ്രതികളെ വെറുതെവിട്ടു.

ഗണപ്ത് റാവുവിന്റെയും രണ്ടാം ഭാര്യയുടെയും മരണം പാമ്പ് കടിയേറ്റുള്ള സാധാരണ മരണമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്. അന്വേഷണം ഗണ്പത് റാവുവിന്റെ മകനിലേക്ക് എത്തുകയും കേസ് തെളിയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാതെ പോയത് തിരിച്ചടിയായി.