ഗോവയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അമ്മ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398343/anjana.jpg

കാസര്‍ഗോഡ്: ഗോവയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ അഞ്ജന ഹരീഷിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ രംഗത്ത്. തളിപ്പറമ്പ് സദേശിനിയും കാസര്‍ഗോഡ് താമസക്കാരിയുമായ മിനിയുടെ മകള്‍ അഞ്ജനയെ ഗോവയിലെ റിസോര്‍ട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതമെന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജനയുടെ അമ്മ. തന്‍െ്‌റ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൂടെ ഉണ്ടായിരുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും മിനി ആരോപിച്ചു. അവര്‍ നാളെ ഇത് സംബന്ധിച്ച് പോലീസിന് പരാതി നല്‍കും.

തലശേരി ബ്രണ്ണണ്‍ കോളജ് വിദ്യാര്‍ത്ഥിനിയായ അഞ്ജനയെ കാണാനില്ലെന്ന് നേരത്തെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അഞ്ജന തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയും സുഹൃത്തുക്കള്‍ക്കൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം സുഹൃത്തായ ഗാര്‍ഗിക്കൊപ്പമാണ് അഞ്ജന പോയത്. ഇതിന് ശേഷമാണ് അവര്‍ ഗോവയിലേക്ക പോയതെന്നാണ് സൂചന.