സൂരജിനെതിരെ പാമ്പുപിടുത്തക്കാരന്‍ സുരേഷിന്റെ മകന്‍; പാമ്പിനെ ആവശ്യപ്പെട്ട് വീട്ടില്‍ വന്നു, തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ പാമ്പിനെ നല്‍കിയില്ല

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398304/sooraj.jpg

കൊല്ലം: ഉത്ര വധക്കേസില്‍ മുഖ്യപ്രതി സൂരജിനെതിരെ ഗുരുതര ആരോപണവുമായി പാമ്പുപിടുത്തക്കാരനും രണ്ടാം പ്രതിയുമായ സുരേഷിന്റെ മകന്റെ വെളിപ്പെടുത്തല്‍. സൂരജ് പാമ്പിനെ ആവശ്യപ്പെട്ട് വീട്ടില്‍ വന്നിരുന്നു. ഒരു ദിവസത്തേക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ പാമ്പിനെ വേണമെന്നായിരുന്നു ആവശ്യം. പാമ്പിനെ വാങ്ങി 10,000 രൂപയും നല്‍കി. പിറ്റേന്ന് തിരിച്ചെത്തിക്കാമെന്നും പറഞ്ഞാണ് പാമ്പിനെ കൊണ്ടുപോയത്. ആദ്യം അണലിയേയും പിന്നീട് മൂര്‍ഖനേയും കൊണ്ടുപോയി.

എന്നാല്‍ പറഞ്ഞപോലെ സൂരജ് പാമ്പിനെ തിരിച്ചേല്‍പ്പിച്ചില്ല. കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. ഇക്കാര്യം പോലീസിനെ അറിയിക്കണമെന്ന് അച്ഛനോട് പറഞ്ഞതാണെന്നും സുരേഷിന്റെ മകന്‍ പറഞ്ഞു. ഒരു വാര്‍ത്താചാനലിനോടാണ് ഇയാളുടെ വെളിപ്പെടുത്തല്‍.