https://janamtv.com/wp-content/uploads/2020/02/suprem-court-12.jpg

1.47 ലക്ഷം കോടി രൂപ രാത്രി 12 നു മുൻപ് അടയ്ക്കണം ; ടെലികോം കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം

by

ന്യൂഡൽഹി : സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികൾക്ക് അന്ത്യശാസനുമായി ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്.ക്രമീകരിച്ച മൊത്തവരുമാന (എജിആര്‍) കുടിശിക ഇന്ന് രാത്രി 11.59 നുള്ളില്‍ അടച്ചു തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇന്ന് വൈകിട്ടോടെയാണ് ടെലികോം മന്ത്രാലയം കമ്പനികൾക്ക് സർക്കിളുകളും സോണുകളും അനുസരിച്ച് നോട്ടീസ് നൽകിയത്. കുടിശികയായുള്ള 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 92,642 കോടി രൂപ ലൈസൻസ് ഫീ ഇനത്തിലും 55,054 കോടിരൂപ സ്‌പെക്ട്രം യൂസേജ് ചാർജ് ഇനത്തിലുമാണ് കമ്പനികൾ നല്‍കാനുള്ളത്.

വോഡഫോൺ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയർടെലിന് 35,500 കോടി രൂപയും പ്രവര്‍ത്തനമവസാനിപ്പിച്ച ടാറ്റ ടെലിസർവീസസിന് 14,000 കോടി രൂപയും കുടിശികയായി നല്‍കാനുണ്ട്. കുടിശിക പൂർണമായി നൽകാൻ സാധിക്കുന്നില്ലെങ്കിൽ കമ്പനികൾ അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നൽകാൻ തയ്യാറാവണമെന്ന് സുപ്രീംകോടതി പറഞ്ഞു.ഫെബ്രുവരി 20 ന് മുമ്പായി 10,000 കോടി രൂപ നല്‍കാമെന്നും ബാക്കി തുക മാർച്ച് 17 ന് മുമ്പ് നല്‍കാമെന്നും എയർടെൽ അറിയിച്ചിട്ടുണ്ട്.