നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372801/nirbhaya.jpg

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെ വിനയ് കുമാര്‍ കോടതിയെ സമീപിച്ചത്.

ജയലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്ന് ദയാഹര്‍ജി പരിഗണിക്കവെ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നായിരുന്നു വിനയിന്റെ വാദം. അതേസമയം വിനയിന്റെ മാനസിക നിലക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എസ് എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി ദയാ ഹര്‍ജി പരിഗണിച്ചപ്പോള്‍ കണക്കിലെടുത്തില്ല എന്ന വാദം തെറ്റാന്നെും സുപ്രീം കോടതി വ്യക്തമാക്കി.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിന് എതിരെ മറ്റൊരു പ്രതിയായ മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയാരുന്നു. ഇതോടെ മുകേഷ് സിങ്ങിനും വിനയ് ശര്‍മയ്ക്കും വധശിക്ഷ ഒഴിവാക്കാന്‍ ഇനി നിയമപരമായ മറ്റ് നടപടികള്‍ ഒന്നും അവശേഷിക്കുന്നില്ല. അക്ഷയ് സിങ്ങിന്റെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയിട്ടുണ്ട്. എന്നാല്‍ അത് ചോദ്യം ചെയ്ത് അക്ഷയ് സിങ് ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. കേസിയെ മറ്റൊരു പ്രതി പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയോ ദയാഹര്‍ജിയോ കോടതിയില്‍ നല്‍കിയിട്ടില്ല.