തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ റെഡി, പ്രതിഫലം മൊത്തം 60,000 രൂപ; കൊലക്കയറും തൂക്കുമരവും പരിശോധിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369055/hangman.jpg

ന്യൂഡല്‍ഹി : നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേയ്ക്ക് ആരാച്ചാരെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി സിന്ധി റാം ആണ് ജയിലില്‍ ഔദ്യോഗികമായി ജോലിയ്ക്ക് ജോയിന്‍ ചെയ്തിരിക്കുന്നത്.

ഒരാളെ തൂക്കിലേറ്റുന്നതിന് 15,000 രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലമായി ലഭിക്കുക. നാലുപേരെ തൂക്കിലേറ്റുന്നതിന് 60,000 രൂപ ലഭിക്കുമെന്ന് സീനിയര്‍ ജയില്‍ ഓഫീസര്‍ പറഞ്ഞു.

വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പര്‍ ജയിലിലെത്തി ശിക്ഷ നടപ്പാക്കുന്നതിനുള്ള സജീകരണങ്ങള്‍ ആരാച്ചാര്‍ പരിശോധിച്ചു. കയറുകളുടെയും കഴുമരത്തിന്റെയും ബലം പരിശോധിച്ച് ഉറപ്പു വരുത്തി. നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെയും പിതാവാണ് പവന്‍ ജല്ലാദ്. മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം. ഇയാളുടെ പിതാവും മുത്തച്ഛനും ആരാച്ചാര്‍മാരായിരുന്നു.