https://images.assettype.com/mediaone%2F2019-12%2Fb8c12528-89de-4815-b86b-68d5a39815c8%2Freddy.jpg?w=640&auto=format%2Ccompress&fit=max

സ്ത്രീ സുരക്ഷക്ക് പുതിയ നിയമവുമായി ആന്ധ്ര സര്‍ക്കാര്‍

ഡി.എൻ‌.എ ടെസ്റ്റ് റിപ്പോര്‍ട്ട് അടക്കം ശക്തമായ തെളിവുകൾ ലഭിക്കുകയും ചെയ്താൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കും

by

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികൾക്ക് ശിക്ഷ നൽകുന്നതിനും ആന്ധ്രാപ്രദേശ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. നിയുക്ത ബില്‍ അനുസരിച്ച് ബലാത്സംഗ, കൊലപാതകക്കേസുകളിലെ പ്രതികളെ കയ്യോടെ പിടികൂടുകയും ഡി.എൻ‌.എ ടെസ്റ്റ് റിപ്പോര്‍ട്ട് അടക്കം ശക്തമായ തെളിവുകൾ ലഭിക്കുകയും ചെയ്താൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കും.

ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും രണ്ടാഴ്ചയ്ക്കുള്ളിൽ വിചാരണ നടത്താനും മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികൾക്ക് ശിക്ഷ നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കാനും പുതിയ ബില്ലിൽ നിർദ്ദേശമുണ്ടാകും.