മഹാരാഷ്ട്രയില്‍ അഞ്ചു വയസ്സുകാരിയെ 32 കാരന്‍ പീഡിപ്പിച്ചു ; കുട്ടി പ്രതിഷേധിച്ചപ്പോള്‍ കല്ലിന് തലയിലിടിച്ചു കൊന്നു ; യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്തത് പിതാവ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356898/c%20rime.jpg

മുംബൈ: രാജ്യത്തിന് അപമാനം സൃഷ്ടിച്ചുകൊണ്ട് കുട്ടികള്‍ക്ക് നേരെയുള്ള ബലാത്സംഗ കേസുകള്‍ കൂടുന്നു. 13 കാരിയെ പീഡനത്തിന് ഇരയാക്കിയ സ്വന്തം പിതാവിനെ ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ അഞ്ചും ഏഴും പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 32 കാരനും 27 കാരനും പിടിയിലായി. നാഗ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ലിംഗാ ഗ്രാമത്തിലായിരുന്നു സംഭവം.

സഞ്ജയ് ദേവ് പുരി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ര്ടയിലെ നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് അഞ്ചു വയസ്സുകാരിയെ 32 കാരന്‍ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് കുട്ടിയുടെ മൃതദേഹം പാടത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല തകര്‍ത്ത നിലയിലായിരുന്നു. അല്‍പ്പം ദൂരെയുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോകുന്നത് പതിവായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുത്തശ്ശിയെ കാണാന്‍ പോയ കുട്ടി മടങ്ങി വന്നില്ല.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുട്ടിയുടെ തല തകര്‍ന്ന് കഴുത്തൊടിഞ്ഞ നിലയിലായിരുന്നു. ബലാത്സംഗത്തിനിടയില്‍ കുട്ടി അലറിക്കരഞ്ഞതാണ് കൊലപ്പെടുത്താന്‍ കാരണം എന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മഹാരാഷ്ട്രയില്‍ തന്നെ നടന്ന മറ്റൊരു സംഭവത്തില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തില്‍ ഒരു 27 കാരനും കുടുങ്ങിയിട്ടുണ്ട്.

നാസിക്കില്‍ നടന്ന സംഭവത്തില്‍ കൈലാസ് കൊക്കാനി എന്നയാളാണ് പിടിയിലായിരിക്കുന്നത്. അംബാദിലെ നാട്ടുകാര്‍ ചേര്‍ന്ന് നന്നായി കൈകാര്യം ചെയ്താണ് പോലീസിന് കൈമാറിയതെന്നാണ് വിവരം. കുട്ടിയുമായി കളിച്ച ശേഷം കാര്‍ട്ടൂണ്‍ കാണിക്കാമെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബഹറിച്ച് ജില്ലയില്‍ നടന്ന സംഭവത്തിലാണ് 13 കാരിയെ സ്വന്തം പിതാവ് ബലാത്സംഗത്തിന് ഇരയാക്കിയത്. മാതാവിന്റെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പിതാവ് ഉപദ്രവിച്ചപ്പോള്‍ പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും മകള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നതായി അമ്മ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.