17 കാരിയെ കൊണ്ടു നടന്നു കാഴ്ചവെച്ചു, പ്രതിഫലം സമ്പാദിച്ചത് ഒരു ലക്ഷം, പിതൃസഹോദരി അറസ്റ്റില്‍ ; പിറ്റേന്ന് 11 കാരിയെ പീഡിപ്പിച്ച 61 കാരന്‍ അറസ്റ്റില്‍, രണ്ടു സംഭവവും കൊല്ലത്ത്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356905/rape-case.jpg

തിരുവനന്തപുരം: കൊല്ലത്ത് പതിനൊന്നുകാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്ന 61 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയുടെ അയല്‍ക്കാരനായ പ്രതിയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗപ്പെടുത്തയിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഞായറാഴ്ച ശക്തികുളങ്ങര പോലീസ് എത്തി വൃദ്ധനെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. അയല്‍ക്കാരനായിരുന്നതിനാല്‍ പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ കുടുംബവുമായും 61 കാരന്‍ അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. ഇതാണ് പ്രതി ദുരുപയോഗം ചെയ്തത്. അയല്‍വീട്ടിലെ അപ്പുപ്പനില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെങ്കിലും പുറത്തു പറയാതിരിക്കുകയായിരുന്നു പെണ്‍കുട്ടി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി ടീച്ചര്‍മാരോട് വിവരം പറയുകയായിരുന്നു. വിഷയം അധികൃതര്‍ ശിശു ക്ഷേമ സമിതിക്ക് കൈമാറുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ശനിയാഴ.ച വൈകിട്ട് സംഭവത്തില്‍ പോലീസ് കേസ് എടുക്കുകയും പ്രതിയെ പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയുമായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തി. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തിരിക്കുകയാണ്.

കൊല്ലത്ത് 17 കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിന് നാലു പേര്‍ അറസ്റ്റിലായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പിറ്റേന്നാണ് 61 കാരന്‍ അറസ്റ്റിലായ സംഭവവും ഉണ്ടായത്. പെണ്‍കുട്ടിയുടെ ആന്റി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആന്റി 17 കാരിയെ പലര്‍ക്ക് കാഴ്ചവെയ്ക്കുകയും ഇതിലൂടെ ഒരു ലക്ഷം രൂപ സമ്പാദിക്കുകയുമായിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജ് ജീവനക്കാരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. പെണ്‍കുട്ടിയെ ലോഡ്ജിലും റിസോര്‍ട്ടിലും എത്തിച്ച് വമ്പന്മാര്‍ക്ക് കാഴ്ചവെയ്ക്കാന്‍ സഹായം നല്‍കിയിരുന്നത് ഈ മൂന്ന് പേരായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ കണ്ടെത്താനുള്ള നീക്കം പോലീസ് തുടങ്ങിക്കഴിഞ്ഞു.