https://www.doolnews.com/assets/2019/11/amit-shah-399x227.jpg

'അജിത് പവാര്‍ ബി.ജെ.പിയെയും ശരദ് പവാറിനെയും വഞ്ചിച്ചിട്ടില്ല'; കുതിരക്കച്ചവടം നടത്തിയത് കോണ്‍ഗ്രസെന്നും അമിത് ഷാ

by

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഭരണത്തിലേറിയ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് അധികാരക്കൊതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവര്‍ക്കു പൊതു പ്രത്യയശാസ്ത്രമില്ലെന്നും അദ്ദേഹം ആരോപിച്ചു. ന്യൂസ് 18-നോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബി.ജെ.പി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും അതു ചെയ്തത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ‘ബി.ജെ.പിയെ അജിത് പവാര്‍ വഞ്ചിച്ചിട്ടില്ല, ശരദ് പവാറിനെപ്പോലും. പക്ഷേ ശിവസേന അതു ചെയ്തു ചെയ്തു. എന്‍.സി.പി എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരെയാണു പോരാടുന്നത്. പക്ഷേ സേന ഞങ്ങളെ വഞ്ചിച്ചു.

രാജ്യത്തിനു മുഴുവന്‍ മഹാരാഷ്ട്രയില്‍ എന്താണു സംഭവിച്ചതെന്നറിയാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ബി.ജെ.പിക്ക് അനുകൂലമായി ജനവിധി വരുമ്പോഴും ബി.ജെ.പിയും സേനയും സഖ്യത്തിലായിരുന്നു. ഫലത്തിനുശേഷം സേന വ്യത്യസ്തമായ ആവശ്യങ്ങളുമായി രംഗത്തെത്തി.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തിയായിരിക്കും മഹാ അഘാഡി സഖ്യ സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്രയെന്ന് ശിവസേന ഇന്നു വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ഭാഗമല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹം മഹാരാഷ്ട്രയോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലില്‍ ശിവസേന ആവശ്യപ്പെട്ടു.

‘ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. മഹാരാഷ്ട്രയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഉദ്ധവ് സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് സത്യവും നീതിയും ഉറപ്പാക്കും.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ മഹാരാഷ്ട്രയെ അഞ്ച് ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴ്ത്തി. അതിനാല്‍ ഉദ്ദവ് താക്കറെ വേഗത്തിലും വളരെ ശ്രദ്ധയോടെയും പ്രവര്‍ത്തിക്കേണ്ടിവരും.’- എഡിറ്റോറിയല്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആശ്വാസം ലഭിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും ബി.ജെ.പിക്കും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, ഉദ്ധവ് താക്കറെയും മോദിജിയും പരസ്പരം സഹോദരന്മാരെപ്പോലെയാണ്. അതിനാല്‍ മഹാരാഷ്ട്രയിലെ ഇളയ സഹോദരന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. അതു നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു’- എഡിറ്റോറിയലില്‍ കുറിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുംബൈയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാനവും അതിര്‍ത്തികളില്‍ നല്‍കുന്ന സേവനത്തിലും മഹാരാഷ്ട്ര മുന്‍പിലാണെന്നും അതിനാല്‍ തന്നെ കേന്ദ്രത്തില്‍ നിന്ന് അത്തരത്തിലുള്ള സമീപനം മഹാരാഷ്ട്രയുടെ കാര്യത്തില്‍ വേണമെന്നും ശിവസേന ആവശ്യപ്പെട്ടു.